അബുവും ആമിറയും

എന്നാലും ഉമ്മ പറയുവാ. ആദ്യായിട്ട് അത് ഉള്ളിൽ വരുമ്പോൾ, നല്ല നീറ്റൽ ഉണ്ടാവും!! എന്നുവെച്ച് ഒന്നും മിണ്ടിയേക്കരുത്, എല്ലാം സഹിച്ച് കിടന്നേക്കണം മോള്.. എല്ലാം കഴിഞ്ഞും വേദന കുറവില്ലെങ്കിൽ, ദാ ഈ ഗുളികയിൽ ഒരണ്ണം കഴിച്ച് കിടക്ക്, കുറച്ചെങ്കിലും ആശ്വാസം കിട്ടും” അവളുടെ കൈയിൽ ഉമ്മ ആ കുളികപൊതി വെച്ചു. “പിന്നെ, രാത്രിയോ പകലോ! ഉണ്ണുമ്പഴൊ ഉറങ്ങുമ്പോഴോ! എന്നില്ല, ഏത് നേരത്തും, ഇക്കാക്ക് നീ നിൻ്റെ ശരീരം കൊടുക്കാൻ തയ്യാറായിരിക്കണം..” എല്ലാം കേട്ട് ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്ന അവളുടെ സങ്കടം മനസിലായ ഉമ്മ അവളുടെ മുടിയിൽ മെല്ലെ തഴുകികൊണ്ട് പറഞ്ഞു. “അബുവിനെ മോള് ഇനി മറക്കണം, മോള് ഇപ്പൊ മറ്റൊരാളുടെ ബീവിയാ, പുതിയൊരു ജീവിതാ മുന്നോട്ട്. അതിനനുസരണം മോള് ജീവിക്കണം, കേട്ടോ..” “മ്..” ആമിറ മൂളി. “മോള് ഒരുങ്ങിയിരിക്കാണെങ്കിൽ നമുക്ക് ഇറങ്ങാം വാ..” “ഇല്ല, എനിക്ക് ഒരു 5 മിനിറ്റ് ഈ മുറിയിൽ അവസാനായിട്ട് ഒന്ന് ഇരിക്കണം ഉമ്മാ..” “മ്.. ഇരുന്നിട്ട് വേഗം വാ” മെഹറൂത്തുമ്മ ഇത് പറഞ്ഞിട്ട് താഴേക്ക് പോയി. ആമിറ വീണ്ടും വാതിൽ അടച്ചു. തൻ്റെ ആമിറയെ, മറ്റൊരുവൻ സ്വന്തമാക്കിയതിൻ്റെ ഭയം അബുവിൻ്റെ ഉൽമനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും, യാഥാർഥ്യത്തിൻ്റെ കൈയിപ്പേറിയ സത്യം അവൻ തിരിച്ചറിഞ്ഞത് മെഹറൂത്തുമ്മാടെ വാക്കുകൾ കേട്ടപ്പോഴാണ്. കട്ടിലിൻ്റെ കീഴേന്ന് ഇറങ്ങിവന്ന് ആമിറയെ കെട്ടിപ്പിടിച്ചുകൊണ്ട്, അവളുടെ കണ്ണുകൾ നോക്കി അബു പറഞ്ഞു. “ഇന്ന് രാത്രി, നിൻ്റെ ശരീരത്തിൽ അയാൾ കൈ വെക്കേണ്ടി വന്നാൽ, പിന്നെ ഞാൻ ഈ ദുനിയാവിൽ ഉണ്ടാകില്ല ആമി..” “എന്താ ഇക്കാ ഇങ്ങനൊക്കെ പറയുന്നെ?? ഞാൻ അതിന് സമ്മതിക്കുമെന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ? എൻ്റെ ഈ ദേഹം ഇക്കാക്ക് മാത്രമുള്ളതാ.” “ഇനി അഥവാ ഒരു രാത്രി അയാളുടെ കൂടെ കിടക്കേണ്ടി വന്നാൽ, ഇക്കാക്ക് മുമ്പ് ഞാൻ ഈ ദുനിയാവീന്ന് പോകും..” പെട്ടന്ന്, “ടക്ക് ടക്ക്.. ആമിറാ..” ആമിറയുടെ ബാപ്പാ സുൽഫിതർ വാതിലിൽ മുട്ടി. “ദാ വരുന്നു, ബാപ്പാ..” “പോകുന്ന വഴി ഞാൻ എന്തേലും കാരണം കണ്ടെത്താം! ഇപ്പൊ ഇക്ക ഒളിക്ക്” വീണ്ടും അവനെ കട്ടിളിന് കീഴെ ഒളിപ്പിച്ചിട്ട്, അവൾ വാതിൽ തുറന്നു. “ഹ..എത്ര നേരായി മോളെ, താഴെ എല്ലാരും പോകാൻ ഒരുങ്ങി നിൽക്കുന്നു, വാ വേഗം..” ബാപ്പയോടൊപ്പം ആമിറ താഴേക്ക് പോയി. പ്ലാവിൻ്റെ ചോട്ടിൽനിന്ന് തന്നെ, എന്നും നോക്കാറുണ്ടായിരുന്ന അതേ ജനാല വഴി, തൻ്റെ ആമിറ മാറ്റൊരാളോടൊപ്പം കാറിൽ കയറി പോകുന്ന ആ കാഴ്ച്ച, കണ്ണീരോടെ അബു നോക്കിനിന്നു. കർച്ചീഫ് മുഖത്ത് കെട്ടി, ആരും കാണാതെ ആ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ, അവൻ്റെ മനസ്സിൽ ഒരേയൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. “പടച്ചോനെ, അവളെ കാത്തോളണേ..”

താളുകൾ: 1 2 3

Leave a Reply

Discover more from Mallukambistories.in

Subscribe now to keep reading and get access to the full archive.

Continue reading